Sunday, April 10, 2016

തിരിച്ചു വരാത്തത്


കറുത്തിരുണ്ട ആകാശത്തേക്ക് പ്രതീക്ഷയുടെ തുള്ളിക്കായ്‌ ഉറ്റു നോക്കുകയായിരുന്നു കുഞ്ഞി. മഴ പെയ്യുന്നത് കാണാൻ അവൾക്കു പണ്ടേ ഇഷ്ടമാണ്. അല്ലെങ്കിലും ആർക്കാണ് മഴയെ ഇഷ്ടമല്ലാത്തത്‌..വീടിന്റെ ഉമ്മറത്ത്‌ നിന്ന് കൊണ്ട് അമ്മ  മഴ കാണിച്ചു തരുമ്പോൾ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന ഒരു ബാല്യം തനിക്കും ഉണ്ടായിരുന്നു..തെങ്ങോലയും മച്ചിങ്ങയും കൊണ്ട് കളിക്കോപ്പുകളുണ്ടാക്കി തരുമായിരുന്നു വീട്ടില് തെങ്ങ് കയറാൻ വന്നിരുന്ന അപ്പുണ്ണി..അന്നൊക്കെ മുറവും കുട്ടയും ചൂലുമെല്ലാം ഉണ്ടാക്കാൻ പാറുവമ്മ വരാറുണ്ട്..അവർ വീടിന്റെ പുറകു വശത്ത് വന്നിരിക്കും..അമ്മൂമ്മയുടെ വെറ്റില ചെല്ലത്തിൽ നിന്നും ആരും കാണാതെ മുറുക്കാനെടുത്ത് പാറുവമ്മക്ക് കൊടുക്കുമ്പോൾ അവൾ അത്ഭുതപ്പെട്ടിരുന്നു പല്ലില്ലാത്ത പാറുവമ്മ എങ്ങനെ മുറുക്കാൻ ചവക്കുമെന്ന്. കൊയ്ത്തും മെതിയുമായ് പാടത്തും വീട്ടിലുമെല്ലാം നിറയെ  ആളുകൾ.  കളിക്കാനും മാങ്ങ പറിക്കാനുമൊക്കെ ഒപ്പം കൂടുന്ന അയല്പക്കത്തെ കുറെ കൂട്ടുകാർ..കളി കഴിഞ്ഞു വിശന്നു വരുമ്പോൾ അമ്മയുണ്ടാക്കുന്ന അവൽ നനച്ചത്‌ ആർത്തിയോടെ കഴിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..ബാലരമയും കളിക്കുടുക്കയുമൊക്കെ ഒഴിച്ച് കൂടാനാവാത്ത സഹചാരികൾ ആയിരുന്നു..

മുഖത്തേക്ക് ഇറ്റുവീണ ഒരു മഴത്തുള്ളി കുഞ്ഞിയെ ഓർമകളിൽ നിന്നും ഉണർത്തി..ചുറ്റും നോക്കി.കണ്ടതെല്ലാം മുൻപേ മാഞ്ഞു പോയ ചിത്രങ്ങളാണെന്ന് സ്വയം പറഞ്ഞു..പക്ഷെ അന്നൊന്നും ഒന്നിലും ഒരു കളങ്കവും താൻ കണ്ടിരുന്നില്ല..വാത്സല്യത്തോടെ ഓമനിക്കുന്ന ഒരു കൂട്ടം ആളുകൾ..എന്തും പരസ്പരം പങ്കിട്ടു കഴിക്കുന്ന കുറെ കൂട്ടുകാർ..അതിലെല്ലാം നന്മയുടെ നിറം മാത്രമേ കണ്ടിരുന്നുള്ളൂ..

എന്നാൽ ഇന്ന് ഈ തിരക്കുള്ള നഗരത്തിലെ കെട്ടിടത്തിന്റെ ഏഴാം നിലയിലിരിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം തലകീഴായി മറിയുന്ന പോലെ..തീന്മേശയിലെ ചില്ലുപാത്രത്തിൽ ഇരിക്കുന്ന പഴങ്ങൾ മുതൽ അന്തരീക്ഷത്തിലെ വായു പോലും വിഷമയമാണ്..പുറത്തേക്കിറങ്ങിയാൽ കഴുകന്മാരുടെ വൃത്തികെട്ട കണ്ണുകൾ ശരീരത്തിൽ ചുഴിഞ്ഞിറങ്ങുന്നു..പൊതുവഴിയിൽ വെച്ച് വിവസ്ത്രയാക്കപ്പെട്ടു എന്ന് തോന്നും ആ നോട്ടം കണ്ടാൽ..തൊട്ടടുത്തിരുന്നു മൊബൈൽ നോക്കുന്നവർ പോലും അടുത്ത നിമിഷത്തിൽ ചതിക്കുമോ എന്നാ ഭയം ഉള്ളിൽ പേറി നടക്കേണ്ടി വരുമ്പോൾ ഉളള ദൈന്യത..നുണകൾ കൊണ്ട് കണ്ണില പൊടി വിതറുന്ന സ്ഥിരം മുഖങ്ങൾ..എന്തിലും ദ്വയാർത്ഥം മാത്രം കാണുന്ന ചില മനുഷ്യർ..മരണം കാത്തു റോഡിൽ കിടക്കുനത് സ്വന്തം അയൽക്കാരനായാൽ പോലും കണ്ണടച്ചു തിരിഞ്ഞു നടക്കുന്ന കുറെ സ്വാർത്ഥ ജന്മങ്ങൾ..ഇതെല്ലാം കൂടിയ ഒരു വലയത്തിനുള്ളിലാണ് ഇന്ന് ഞാൻ കഴിയുന്നത്‌..ഞാൻ മാത്രമല്ല എല്ലാവരും..അവളോർത്തു...

മടുപ്പ് തോന്നാറുണ്ട് പലപ്പോഴും..പലരുടെയും മുഖം മൂടികൾ വലിച്ചു കീറാൻ പോലും തോന്നിയ നിമിഷങ്ങളുണ്ട്..പക്ഷെ ഇതും ഒരു ജീവിതമാണ്..മറ്റുള്ളവരെ പോലെ തന്നെ താനും മുന്നോട്ടു പോകണം..ഒരുപക്ഷെ കാലം കുറേ പിന്നിടുമ്പോൾ അവരെപ്പോലെ താനും ആകുമെന്ന് അവൾക്കു തോന്നി..ജനനത്തിനും മരണത്തിനും ഇടയിൽ ഒരു കൊച്ചു ഇടവേള..അതാണീ ജീവിതം..അത് കണ്ണും കാതും തുറന്നു വെച്ച് ജീവിക്കുക..ചുണ്ടിൽ ഒരു പുഞ്ചിരി സദാ അണിയുക..പക്ഷെ എത്രയൊക്കെ മുൻപോട്ടു പോകുമ്പോഴും ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ ആശ്വസിക്കാനും ആനന്ദിക്കാനും തിരിച്ചു കിട്ടാത്തൊരു ബാല്യം തനിക്കുണ്ടല്ലോ..മച്ചിങ്ങയും തെങ്ങോലയും നടുമുറ്റവും പാടവും അവൽ നനച്ചതും അപ്പുണ്ണിയും പാറുവമ്മയും എല്ലാം  ചേർന്നൊരു നിറമുള്ള ബാല്യം..

Monday, April 4, 2016

നിഴൽ


വിജനമാം പാതയിലൂടെ നടന്നു ഞാൻ നീങ്ങവേ
എൻറെ സഹചാരിയായ് കൂടെ നീയുണ്ട്
എവിടേക്കോ എന്തിനോ എന്ന ചോദ്യശരമില്ലാതെ
എന്നും എന്നോടൊപ്പം നീ മാത്രം..

ഞാനില്ലെങ്കിലോ നീയും ശൂന്യം
എനിക്കായ് കാത്തു നിൽപതു നീ മാത്രം
ബന്ധങ്ങൾ തൻ ബന്ധനങ്ങൾ വേർപെടുമ്പോഴും
കൈവിടാതെ എന്നും കൂട്ടിരിക്കുന്നു നീ..

ഒരു വേള ഞാൻ എന്ന സത്യം
വെറുമൊരു മിഥ്യയായി നീറിടുമ്പോൾ
എന്നിലെ ഞാനായ് കൂടെയൊഴിയുന്നു
എൻറെ നിഴലെന്ന ഉറ്റ തോഴൻ..

Thursday, March 31, 2016

A Tribute to the Army Men

On the frontier
stands the gallant man
with arms on his hand
holding each breath..

Eager on his rival's entry
he waits patiently..
with strong will and dauntless mind
He fights for his nation..

Not everyone can be like you
dear army man
valor and compassion
are your soul mates

You never let our country bleed
even if your self falls in risk
For you, comes the nation foremost
later the ones of your blood

You are here;
Missing the care of  your mother,
the anger of the dad,
the love of your wife and
the cuddles of the little one..

Your's is not a child's play
but a real war for motherland
You are alert
even in nanoseconds

Pistols, firearms, missiles and bombshells
all over the battle arena
still, well determined
you fight with aggression and power..

Bloodsheds and slaughter
comes common on war field
The man in you never shed
a drop of tear in dismay..

Now..here I see a coffin
and inside a corpse
with a brave soul resting
in peace and pride..

I never say 'adieu' to you sir
since your deeds are immortal
You live in us..
Among us..
and for us...








Tuesday, March 22, 2016

യാത്ര

യാത്ര


മിഴി നിറയുന്നു
മനമൊന്നു പിടഞ്ഞിടുന്നു
നിൻ ചാരെ നിന്നും
മെല്ലെ നീങ്ങിടുമ്പോൾ

ജനലിന്റെ തുരുമ്പിച്ച കമ്പികളിൽ
കൈകളമർത്തി
വിജനമാം വീഥിയിൽ നോക്കി നിന്നു നീ
എന്റെ വേർപാട്
വേദനയോടെ അറിഞ്ഞു കൊണ്ട്

കാലം എപ്പോഴോ ദാനമായി നല്കിയാ
പുതുജീവിതതിൻ പുലരിയായ് നീ
ഈറനണിയുന്ന നയനസൂനങ്ങളെ
നനുത്ത വിരൽകളാൽ മെല്ലെ തഴുകി

വേനലും മാരിയും ശൈത്യവും
ഒന്നിന് പുറകെയായി വന്നടുത്തു
അപ്പോഴും പതറാതെ നിഴൽപോലെ
നിന്റെ നേർത്ത സാമിപ്യം

മരണമൊരു പഥികനായി
പെട്ടെന്നൊരു ദിനം വാതിൽക്കൽ മുട്ടവേ
കഴിഞ്ഞില്ല ക്ഷണം നിരസിക്കുവാൻ
അറിഞ്ഞില്ല എത്ര നാൾ ബാക്കിയുണ്ടെന്നും

എവിടെ നിന്നു വന്നുവോ
അവിടേക്ക് തിരിച്ചൊരു പ്രയാണം
അനിവാര്യമാണെന്ന നഗ്നസത്യം
സിരകളിൽ ആഞ്ഞടിച്ചിടുന്നു
കൊടുങ്കാറ്റു പോലെ..

എൻറെ പട്ടട എരിഞ്ഞടങ്ങുമ്പോൾ
അതിൽ ആവിയായെൻ ദേഹം ഒടുങ്ങുമ്പോൾ
ഒരു നിമിഷം നിൻ മിഴി നിറഞ്ഞിടട്ടെ
എൻ യാത്രാമൊഴി ഓർത്ത്

Monday, March 14, 2016

രാത്രി

രാത്രി 

പകലിൻ വെണ്മയെ പകുത്തു മാറ്റി
വരികയായി..
ഇരുളിൻറെ പുതപ്പണിഞ്ഞ
നിശീഥിനി..


വിണ്ണിൽ നിന്നും ഭൂമിയിലൊഴുകുമീ
നിലാവിൻ ചാരുത തന്നതീ രാത്രി..
ഈറനാം തെന്നലിൻ സുഖമേകിയതുമീ
തമസ്സിൻ രാജ്ഞി..


സ്നേഹത്തിൻ മുല്ലമൊട്ടുകൾ
ഇണകളിൽ വിരിയിക്കുമീ സുഗന്ധ രാവിൻ
നിശബ്ദതയിൽ ഏതോ ഒരു ഗാനശകലം
 കേട്ടുറങ്ങുന്ന അനുഭൂതിയും..


ഒരു കൊച്ചു മെഴുതിരി തൻ വെട്ടത്തിൽ
പാഠങ്ങൾ ഉരുവിടുന്ന കുഞ്ഞിൻറെ
ആധിയറിഞ്ഞു കൊണ്ടവനെ 
പരിഹസിക്കുന്നീ രാത്രി..

നിദ്ര തൻ ഗർത്തത്തിലേക്ക്
ഏവരും തെന്നി വീഴുന്നോരാ നിശയിൽ
കാലടി കേൾക്കാതെ മെല്ലെ വന്നീടുന്നു 
അന്ധകാരത്തിൻ വളർത്തുമക്കൾ..


എകമാം വീഥിയിൽ ഭയമോടെയണയുന്ന
സോദരിതൻ മാനത്തെ പിചിക്കീറുന്നതിൻ
മൂകസാക്ഷിയാകുന്നീ നിശീഥിനി
 നിർവികാരതയോടെ..


എന്നിട്ടും ഏവരും പ്രണയിക്കുന്നു
പൊരുളറിയാതെന്തിനൊ
നിൻ ഇരുണ്ട രൂപത്തെ..
നിൻ നിസ്സംഗ ഭാവത്തെ..

Monday, March 7, 2016

The Man of his world

The Man Of His World

Born with a silver spoon in mouth
comes the so called 'gentleman'
with an upright posture 
and an arrogant smile

He is no doubt, a great doer
who is an achiever too..
He made his dreams true
with vigour and spirit


Of course!! did well for wealth
earned ample luxury
owning a stately home
with maids around

Palanquins were in plenty
and people to hold on too
happier he was; sprouting
into a better fruit.

Poor were helped 
with money and food
 neither a social fidelity
nor loyalty the real cause..

Fame was all he intended
To be known was his dream ever..
victory was all for him
for winning the fellow men's  hearts

Love was only a myth
obtuse were his thoughts
neither the ravishing beauty of his queen
changed his inner belief

Showering his queen 
with pearls and gems
the 'gentleman' never drizzled
a drop of love on her ever..

Wandered all around for
the sweetness of wines,
aroma of new scents, and
for some waves of beauty..

Warmth was a mask
worn by himself
strongly wishing others
to come out as slaves..

Fake were his friends
with no authentic feel
the rich man played as a puppet
in his two-faced fellows' hands..

Stabbed from the back
the 'gentle man' pleads
never to get his wealth back; but
only for the rain of love..





Friday, March 4, 2016

അനാഥസൂനങ്ങൾ

അനാഥസൂനങ്ങൾ




കുഞ്ഞേ..നിൻ മിഴിയിലൂടെ 
ഞാനീ ലോകത്തെ അറിയുന്നു
നിൻ മൊഴിയിലൂടെ അറിയുന്നു
ഞാനീ ലോകരേയും..


പശിയാൽ പ്രാണൻ കത്തിടുമ്പോൾ
ഒരു നേരത്തെ അന്നത്തിനായ്
യാചിച്ചിടുന്നു നിൻ കൊച്ചു കൈകൾ
മാലോകർ തൻ ഈർഷ്യ വിടരും
ഗാത്രത്തിനു നേർ


വർണാഭമായ പുതുവസ്ത്രമില്ല
കളിക്കുവാനോ കളിക്കോപ്പുമില്ല
ഒപ്പം നടക്കുവാൻ കൂട്ടരുമില്ല
നോക്കിയിരിക്കാൻ നല്ല കാഴ്ച്ചകളില്ല


സ്വാർഥമാം സ്നേഹം തൻ മക്കൾക്കു മാത്രം
പകുത്തു നൽകിടുന്ന ഒരു പറ്റം ആളുകൾ
നിന്നുടെ അനാഥമാം ബാല്യത്തിനായ് ചോരിയുന്നതോ
ഉപയോഗശൂന്യമാം നിസ്സംഗത മാത്രം


എങ്കിലും നിൻറെയീ കുഞ്ഞു ലോകമെന്ന 
ചെറു വെളിച്ചത്തിൽ നീ സന്തുഷ്ടനാണ് 
വാരിയെടുത്തോമനിക്കാൻ നിനക്കാരുമില്ലെന്ന സത്യം
ചുണ്ടിലെ ചിരിയാൽ നീ മായ്ച്ചിടുന്നു


നിന്നിലെ സത്യത്തെ ഞാനറിയുമ്പോൾ
സ്വയമൊരു നെടുവീർപ്പിടുന്നു 
എനിക്കുള്ളതത്രയും ദാനമായ്‌ കിട്ടിയതോർത്ത്...
ഞാൻ എന്നോ ചെയ്ത നന്മയെയോർത്ത്..