കടലിനെ ഞാൻ പ്രണയിച്ചിരുന്നു...പണ്ട്..ശരിയും തെറ്റും വേർതിരിക്കാൻ അറിയാത്ത പ്രായത്തിൽ..ബാല്യത്തിൻറെ നിഷ്കളങ്കത മറ്റേതൊരു കുട്ടിയേയും പോലെ എനിക്കുമുണ്ടായിരുന്നു..കടലിലെ തിരമാലകൾ ആഞ്ഞടിക്കുമ്പോൾ മനസ്സിലും ആനന്ദം അലയടിച്ചിരുന്നു..കണ്ണുകളിൽ കൗതുകം നിറഞ്ഞിരുന്നു..സന്ധ്യക്ക് സൂര്യനെ വിഴുങ്ങുന്ന കടലിനെ നോക്കി അത്ഭുതത്തോടെ നിന്നിട്ടുണ്ട് പലപ്പോഴും..ഈ കടൽ ഒരു മഹാ പ്രതിഭാസം തന്നെ..ഓരോ തിരകളും കൊണ്ട് വരുന്ന ശംഖുകളും കക്കകളും നിധി പോലെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു അന്ന്..ആരൊക്കെയോ പറഞ്ഞു തന്ന മത്സ്യകന്യകയുടെ കഥ കേട്ട് കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാൻ വെമ്പിയ നിമിഷങ്ങൾ..കടലിനടിയിലും കൊട്ടാരമുണ്ടത്രേ..പലപ്പോഴും സ്വപ്നങ്ങളിൽ തെളിയാറുണ്ട് ആ സ്ഫടിക കൊട്ടാരം..വഞ്ചിയുമായി മീൻ പിടിക്കാൻ കടലിൽ പോകുന്ന ആളുകളെ കാണുമ്പോൾ 'അവരുടെ ഒരു ഭാഗ്യം' എന്ന് ചിന്തിച്ചു അസൂയപ്പെട്ടിരുന്നു..
പിന്നീടൊരിക്കൽ 'ചെമ്മീൻ' എന്ന സിനിമ കണ്ടപ്പോൾ ആണ് കടലിൽ ചുഴികൾ ഉണ്ടെന്നും അതിൽ അകപ്പെട്ടാൽ മരണമാണെന്നും തിരിച്ചറിഞ്ഞത്..സത്യത്തിൽ കടലിനോടുള്ള ഭയം എന്ന വികാരത്തിന് ഞാനടിമപ്പെട്ടു തുടങ്ങിയത് അന്നാണ്..എങ്കിലും കടൽ കാണാനുള്ള മോഹം കെട്ടടങ്ങിയിരുന്നില്ല..പക്ഷെ പിന്നീട് പലപ്പോഴും കടൽ കാണുമ്പോൾ ഭയത്തിൻറെ കരിനിഴൽ ഞാനറിയാതെ എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു..ഒരു പക്ഷെ നാം കൂടുതൽ വിദ്യാസമ്പന്നർ ആകുമ്പോഴാകും വികാരവിചാരങ്ങൾ നമ്മെ പെട്ടെന്ന് കീഴ്പ്പെടുത്തുന്നത്..കടലിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ആ ഭയം കൂടി കൂടി വന്നു..പക്ഷെ ചുറ്റുമുള്ളവർക്ക് മുൻപിൽ അത് പ്രകടമാകുമ്പോൾ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്തുകൊണ്ട് വലിയ ധൈര്യശാലിയായി പുറമേ നടിച്ചു..
കടലിൻറെ അഗാധ ഗർത്തം..അതിൽ അകപ്പെട്ടു പൊലിഞ്ഞു പോകുന്ന ജീവനുകൾ..മത്സ്യബന്ധനത്തിനു പോയി തിരികെ വരാത്തവരെ കുറിച്ചുള്ള നിരന്തരമായ വാർത്തകൾ,സുനാമി കവർന്നെടുത്ത ഒരുപാട് പാവം മനുഷ്യർ, അനിമൽ പ്ലാനെറ്റിൽ സ്ഥിരം കാണാറുള്ള നരഭോജികളായ കൂറ്റൻ സ്രാവുകൾ, തിമിംഗലങ്ങൾ, അനന്തമായ സാഗരത്തിൽ ആർതട്ടഹസിക്കുന്ന തിരമാലകൾ..ഇതെല്ലാം ഉള്ളിലെ ഭയത്തെ ആളികത്തിക്കാൻ പ്രാപ്തമായവയായിരുന്നു..
കരയിൽ എന്തെഴുതിയാലും മായ്ക്കാൻ കഴിവുള്ള തിരമാലകൾ..കൊടും ചൂടുള്ള സൂര്യനെപ്പോലും തന്നിലലിയിക്കാൻ ശക്തിയുള്ള മഹാസാഗരം..ഭീകരമായ അലകളാൽ ഈ ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധിക്കുന്ന ആരിലും ഒരിക്കലെങ്കിലും ഭയം ജനിപ്പിക്കാൻ കഴിവുള്ള സമുദ്രത്തെ ഞാൻ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു..എന്നാൽ തലച്ചോറ് കൊണ്ട് വെറുക്കുന്നു..
പിന്നീടൊരിക്കൽ 'ചെമ്മീൻ' എന്ന സിനിമ കണ്ടപ്പോൾ ആണ് കടലിൽ ചുഴികൾ ഉണ്ടെന്നും അതിൽ അകപ്പെട്ടാൽ മരണമാണെന്നും തിരിച്ചറിഞ്ഞത്..സത്യത്തിൽ കടലിനോടുള്ള ഭയം എന്ന വികാരത്തിന് ഞാനടിമപ്പെട്ടു തുടങ്ങിയത് അന്നാണ്..എങ്കിലും കടൽ കാണാനുള്ള മോഹം കെട്ടടങ്ങിയിരുന്നില്ല..പക്ഷെ പിന്നീട് പലപ്പോഴും കടൽ കാണുമ്പോൾ ഭയത്തിൻറെ കരിനിഴൽ ഞാനറിയാതെ എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു..ഒരു പക്ഷെ നാം കൂടുതൽ വിദ്യാസമ്പന്നർ ആകുമ്പോഴാകും വികാരവിചാരങ്ങൾ നമ്മെ പെട്ടെന്ന് കീഴ്പ്പെടുത്തുന്നത്..കടലിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ആ ഭയം കൂടി കൂടി വന്നു..പക്ഷെ ചുറ്റുമുള്ളവർക്ക് മുൻപിൽ അത് പ്രകടമാകുമ്പോൾ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്തുകൊണ്ട് വലിയ ധൈര്യശാലിയായി പുറമേ നടിച്ചു..
കടലിൻറെ അഗാധ ഗർത്തം..അതിൽ അകപ്പെട്ടു പൊലിഞ്ഞു പോകുന്ന ജീവനുകൾ..മത്സ്യബന്ധനത്തിനു പോയി തിരികെ വരാത്തവരെ കുറിച്ചുള്ള നിരന്തരമായ വാർത്തകൾ,സുനാമി കവർന്നെടുത്ത ഒരുപാട് പാവം മനുഷ്യർ, അനിമൽ പ്ലാനെറ്റിൽ സ്ഥിരം കാണാറുള്ള നരഭോജികളായ കൂറ്റൻ സ്രാവുകൾ, തിമിംഗലങ്ങൾ, അനന്തമായ സാഗരത്തിൽ ആർതട്ടഹസിക്കുന്ന തിരമാലകൾ..ഇതെല്ലാം ഉള്ളിലെ ഭയത്തെ ആളികത്തിക്കാൻ പ്രാപ്തമായവയായിരുന്നു..
കരയിൽ എന്തെഴുതിയാലും മായ്ക്കാൻ കഴിവുള്ള തിരമാലകൾ..കൊടും ചൂടുള്ള സൂര്യനെപ്പോലും തന്നിലലിയിക്കാൻ ശക്തിയുള്ള മഹാസാഗരം..ഭീകരമായ അലകളാൽ ഈ ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധിക്കുന്ന ആരിലും ഒരിക്കലെങ്കിലും ഭയം ജനിപ്പിക്കാൻ കഴിവുള്ള സമുദ്രത്തെ ഞാൻ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു..എന്നാൽ തലച്ചോറ് കൊണ്ട് വെറുക്കുന്നു..